ADVERTISEMENT

പട്ന ∙ ഔദ്യോഗിക യോഗങ്ങളിൽ അളിയനെ പങ്കെടുപ്പിച്ച മന്ത്രി തേജ് പ്രതാപ് യാദവ് വിവാദത്തിൽ. വനം, പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റ തേജ് പ്രതാപ് വിളിച്ചു ചേർത്ത 2 ഔദ്യോഗിക യോഗങ്ങളിൽ സഹോദരീ ഭർത്താവ് ശൈലേഷ് കുമാറും പങ്കെടുത്തതിനെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. ലാലുവിന്റെ മൂത്ത മകളും രാജ്യസഭാംഗവുമായ മിസ ഭാരതിയുടെ ഭർത്താവാണ് ശൈലേഷ്. 

മന്ത്രിയായി ചുമതലയേറ്റ ശേഷം തേജ് പ്രതാപ് യാദവ് ആദ്യമായി വിളിച്ചു ചേർത്ത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിന്റെ വിഡിയോയിൽ ശൈലേഷ് കുമാറിനെയും കാണാം. അതിനു ശേഷം മലിനീകരണ നിയന്ത്രണ ബോർഡിന്റെ യോഗത്തിൽ മന്ത്രിയുടെ തൊട്ടടുത്ത കസേരയിൽ തന്നെ അളിയനുമുണ്ട്. 

English Summary: Tej Pratap Yadav courts controversy after he takes his brother-in-law to official meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com