ഇരട്ട ജോലി: വിപ്രോ 300 പേരെ പിരിച്ചുവിട്ടു
Mail This Article
×
ന്യൂഡൽഹി ∙ പ്രമുഖ ഐടി കമ്പനിയായ വിപ്രോ ഇരട്ട ജോലിയുമായി ബന്ധപ്പെട്ട് 300 ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ വ്യവസ്ഥകൾക്ക് വിരുദ്ധമായി മറ്റൊരിടത്തുകൂടി രഹസ്യമായി ജോലി ചെയ്യുന്ന ‘മൂൺലൈറ്റിങ്’ കോവിഡ് കാലത്ത് വർക് ഫ്രം ഹോം വ്യാപകമായതോടെ വർധിച്ചിരുന്നു.
ഇതിനെ വിപ്രോ ചെയർമാൻ റിഷദ് പ്രേംജി രൂക്ഷമായി വിമർശിച്ചിരുന്നു. ഐടി കമ്പനികളെല്ലാം ഇത്തരക്കാർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ്.
English Summary: Wipro suspends employees
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.