ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, 2002–ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ആഭ്യന്തര അമിത് ഷാ നടത്തിയ വിവാദ പരാമർശത്തിൽ പെരുമാറ്റ ചട്ട ലംഘനമില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. അക്രമം പതിവാക്കിയിരുന്നവർ 2002–ൽ പാഠം പഠിച്ചതോടെ പിന്നീട് ആ വഴി വന്നിട്ടില്ലെന്നായിരുന്നു അമിത് ഷാ പ്രസംഗിച്ചത്. ഗുജറാത്ത് മഹൂദയിലെ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെയുള്ള പരാമർശത്തിനെതിരെ കമ്മിഷനു പരാതി ലഭിച്ചിരുന്നു. 

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ റിപ്പോർട്ടും നിയമോപദേശവും തേടിയ ശേഷമാണ് കേന്ദ്ര തിര‍ഞ്ഞെടുപ്പു കമ്മിഷൻ വിലയിരുത്തൽ നടത്തിയത്. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചു പറയുന്നതു ചട്ട ലംഘനമല്ലെന്നു കമ്മിഷൻ വ്യക്തമാക്കി. 

‘1995 നു മുൻപ്, കോൺഗ്രസ് ഭരണകാലത്ത് വർഗീയ കലാപം പതിവായിരുന്നു. പല സമുദായക്കാരെ തമ്മിലടിപ്പിക്കാൻ കോൺഗ്രസ് ആളുകളെ ഇളക്കിവിട്ടു. സമൂഹത്തോടുള്ള നീതികേടു വഴി വോട്ടുബാങ്ക് ശക്തിപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്തത്. കോൺഗ്രസിൽ നിന്നു കിട്ടിവന്ന പിന്തുണ കൊണ്ടാണ് 2002 ലും ഗൂഢാലോചനക്കാർ ഗുജറാത്തിൽ അക്രമം നടത്തിയത്. എന്നാൽ, 2002 ൽ പാഠം പഠിച്ചതിൽ പിന്നെ അവർ അക്രമവഴിയിൽ വന്നിട്ടില്ല’ എന്നിങ്ങനെയായിരുന്നു അമിത് ഷായുടെ വിവാദ പരാമർശം. 

English Summary: Amit Shah's 'taught a lesson' remark not violative of poll code, says Election Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com