ശിഷ്യയെ പീഡിപ്പിച്ച കേസിലും ആസാറാം ബാപ്പു കുറ്റക്കാരൻ
Mail This Article
×
അഹമ്മദാബാദ് ∙ ശിഷ്യയെ പീഡിപ്പിച്ച കേസിൽ വിവാദ സന്യാസി ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് ഗുജറാത്തിലെ ഗാന്ധിനഗർ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ ഇന്നു പ്രഖ്യാപിക്കും. 2001–2006 ൽ ആശ്രമത്തിൽ നടന്ന പീഡനത്തിൽ 2013 ൽ റജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ആസാറാമിന്റെ ഭാര്യ ഉൾപ്പെടെ 6 പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. ഒട്ടേറെ പീഡനക്കേസുകളുള്ള ആസാറാം ബാപ്പു ഒരു പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് രാജസ്ഥാനിലെ ജോധ്പുർ ജയിലിലാണ്.
English Summary : Asaram Bapu convicted in rape case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.