ADVERTISEMENT

ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനും ബ്രിട്ടിഷ് പൗരനുമായ ക്രിസ്റ്റ്യൻ മിഷേലിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിൽ പരമാവധി ലഭിക്കാവുന്ന തടവുശിക്ഷയുടെ പകുതിയും ഇതിനകം അനുഭവിച്ചുവെന്ന വാദം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. അതേസമയം, ജാമ്യത്തിനുള്ള നടപടി മിഷേലിനു വിചാരണക്കോടതിയിൽ തുടരാമെന്നും വ്യക്തമാക്കി. 

4 വർഷത്തിലധികമായി മിഷേൽ ജയിലിലാണെന്നും പരമാവധി ലഭിക്കാവുന്ന ശിക്ഷ 7 വർഷമാണെന്നും അഭിഭാഷകൻ അൽജോ കെ.ജോസഫ് ചൂണ്ടിക്കാട്ടി. ജാമ്യം നൽകുന്നതിനെ സിബിഐയും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും എതിർത്തിരുന്നു.

English Summary: Christian Michel bail petition rejected in Agusta west land deal case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com