ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും. ബജറ്റും ധനബില്ലും വിവിധ മന്ത്രാലയങ്ങളുടെ ഉപധനാഭ്യർഥനകളും പാസാക്കും. ഏതാനും ബില്ലുകളും അവതരിപ്പിക്കുന്നുണ്ട്. സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം പാസ്സാക്കിയിരുന്നു. ചർച്ചകൾക്ക് ധനമന്ത്രി മറുപടിയും പറഞ്ഞു. ഗൗതം അദാനിയുടെ വ്യവസായസ്ഥാപനങ്ങളുടെ ഓഹരി തകർച്ച ആയുധമാക്കി പ്രതിപക്ഷം പലദിവസങ്ങളിലും സമ്മേളനം തടസ്സപ്പെടുത്തി. ഇത്തവണയും ഈ വിഷയമടക്കം പ്രതിപക്ഷം ഉന്നയിക്കും. 

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഭരണപക്ഷം സഭയിലെത്തുന്നത്. ത്രിപുരയിൽ വോട്ടെണ്ണലിനു ശേഷം നടന്ന അക്രമ സംഭവങ്ങൾ സഭയിൽ ഉന്നയിക്കുമെന്നു കോൺഗ്രസും ഇടതുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. വനിതാ സംവരണബില്ലിനു വേണ്ടി പ്രതിപക്ഷത്തെ ബിആർഎസ് ഡൽഹിയിൽ നിരാഹാര സമരം നടത്തുന്നുണ്ട്. തൃണമൂൽ കോൺഗ്രസും ഈ വിഷയമുന്നയിക്കുന്നു. പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന വിഷയവും തൃണമൂലും ആം ആദ്മിയും ഉന്നയിക്കും. ഈ വിഷയത്തിൽ കോൺഗ്രസും ഇടതുകക്ഷികളും മറ്റു പ്രതിപക്ഷകക്ഷികളും പല തട്ടിലായത് ബിജെപിക്ക് ആശ്വാസമാണ്. 

English Summary : Parliament Budget Second Session 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com