പോപ്പുലർ ഫ്രണ്ട് നിരോധനം ട്രൈബ്യൂണൽ ശരിവച്ചു
Mail This Article
ന്യൂഡൽഹി ∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) 8 അനുബന്ധ സംഘടനകളെയും 5 വർഷത്തേക്കു നിരോധിച്ച കേന്ദ്ര സർക്കാർ നടപടി യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) സെപ്റ്റംബർ 28നാണ് ഈ സംഘടനകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. യുഎപിഎ പ്രകാരമുള്ള നിരോധനത്തിനു ട്രൈബ്യൂണലിന്റെ അനുമതി വേണമെന്നു വ്യവസ്ഥയുണ്ട്.
Read Also: തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമോ? ബദൽ മാർഗം പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി
റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റീഹാബ് ഫൗണ്ടേഷൻ കേരള എന്നിവയാണു നിരോധിക്കപ്പെട്ട മറ്റു സംഘടനകൾ. രാജ്യത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും ഏർപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണു നിരോധനം.
English Summary: Popular front of india ban