ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രാചീന ഇന്ത്യയുടെ ചിന്താധാരയ്ക്കു പ്രാമുഖ്യം നൽകുന്ന മ്യൂറൽ ഗാലറിയിലെ അഖണ്ഡഭാരത ചിത്രീകരണം ചർച്ചയാകുന്നു. ആർഎസ്എസിന്റെ അഖണ്ഡഭാരത അജൻഡയുടെ പ്രോത്സാഹനമാണിതെന്നു പലരും അഭിപ്രായപ്പെട്ടു. ഇപ്പോൾ പാക്കിസ്ഥാനിലുള്ള തക്ഷശിലയടക്കമുള്ള ഭൂപടമാണു ചിത്രീകരിച്ചിരിക്കുന്നത്. 

പഴയകാലത്തെ രാജ്യങ്ങളും നഗരങ്ങളുമാണ് അഖണ്ഡഭാരത ചിത്രത്തിലുള്ളത്. അഖണ്ഡഭാരതമാണു തീരുമാനമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തതോടെയാണു ചിത്രം ചർച്ചയായത്. ബിജെപി എംപിമാരും സംസ്ഥാനഘടകങ്ങളും അതേറ്റുപിടിച്ചതോടെ എതിർത്തും അനുകൂലിച്ചു അഭിപ്രായങ്ങളുയർന്നു. 

അഫ്ഗാനിസ്ഥാൻ വരെ നീണ്ടുകിടന്ന ആദിമഭാരത സങ്കൽപമാണു ചിത്രീകരിച്ചതെന്നാണ് മ്യൂറൽ ഗാലറിയുടെ നിർമാണ മേൽനോട്ടം വഹിച്ച നാഷനൽ മോഡേൺ ആർട്ട് ഗാലറിയുടെ വിശദീകരണം. 

ആർഎസ്എസിന്റെ അഖണ്ഡഭാരതസങ്കൽപത്തിൽ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ, തായ്‌ലൻഡ് എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, അത് സാംസ്കാരിക പശ്ചാത്തലത്തിലുള്ള കാഴ്ചപ്പാടാണെന്നും രാഷ്ട്രീയതലത്തിലുള്ളതല്ലെന്നും പുതിയ സാഹചര്യത്തിൽ ആർഎസ്എസ് വിശദീകരിച്ചിരുന്നു. പാർലമെന്റ് മ്യൂറൽ ഗാലറിയിൽ സർദാർ വല്ലഭ്ഭായ് പട്ടേൽ, ബി.ആർ.അംബേദ്കർ എന്നിവരുടെ ചിത്രങ്ങൾക്കും പ്രാമുഖ്യം നൽകിയിട്ടുണ്ട്.

English Summary : Akhand Bharata depiction in mural gallery is subject of discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com