ADVERTISEMENT

ന്യൂഡൽഹി ∙ കേരളമുൾപ്പെടെ പല നാടുകളുടെ കരവിരുതും സംസ്കൃതിയും പുതിയ പാർലമെന്റിൽ കൈകോർത്തു നിൽപുണ്ട്. പാർലമെന്റ് മന്ദിരത്തിലെ ശിൽപഗാലറിയിലാണ് വൈവിധ്യമാർന്ന കരകൗശല കാഴ്ചകൾ നിറയുന്നത്. മലയാളിയും സമത പാർട്ടി മുൻഅധ്യക്ഷയും സാമൂഹികപ്രവർത്തകയുമായ ജയ ജയ്റ്റ്ലിയാണ് ഇതിന്റെ രൂപകൽപന നടത്തിയത്. 

സന്ദർശകർക്കുൾപ്പെടെ പ്രവേശനം അനുവദിക്കുന്ന ശിൽപ ഗാലറിയിൽ 8 ഇൻസ്റ്റലേഷനുകളുണ്ട്. ആസ്തയെന്നു പേരിട്ട ഇൻസ്റ്റലേഷനിൽ നിലമ്പൂർ അരുവാക്കോട്ടെ കലാകാരന്മാരുടെ കളിമൺ ചുമർചിത്രം. ഐക്യവും വൈവിധ്യവും പ്രമേയമാക്കി ലോഹത്തിലും മരത്തിലും തീർത്ത സംരാസ്തയെന്ന ഇൻസ്റ്റലേഷനിൽ കണ്ണൂരിലെ കലാരൂപമാണുള്ളത്. കേരളത്തിലെ ചുമർച്ചിത്ര പാരമ്പര്യം തുടിക്കുന്ന ടൈലുകളുമുണ്ട്. മുഴുവൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കലയും സംസ്കാരവും പാരമ്പര്യവും ഇവിടെ തെളിയുന്നുണ്ട്. 

ജയ ജയ്റ്റ്ലിയുടെ നേതൃത്വത്തിൽ മുന്നൂറോളം കലാകാരന്മാർ ഒന്നരവർഷം കൊണ്ടാണു ഗാലറിയൊരുക്കിയത്. എന്നാൽ, ജയയുടെയോ അവരുടെ നേതൃത്വത്തിലുള്ള ദസ്ത്കാരി ഹാട്ട് സമിതിയുടെയോ കലാകാരന്മാരുടെയോ പേര് സർക്കാർ ഇൻസ്റ്റലേഷനൊപ്പം നൽകിയില്ലെന്ന സങ്കടം ഇവർക്കുണ്ട്. ജപ്പാനിലും ബർമയിലും അംബാസഡറായിരുന്ന കെ.കെ.ചേറ്റൂരിന്റെയും കൊല്ലങ്കോട് വെങ്ങുനാട് കോവിലകത്തെ മീനാക്ഷിയുടെയും മകളാണ് ജയ. 

English Summary : Handicrafts and culture of many states, including Kerala joint hands in new Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com