ADVERTISEMENT

അലഹാബാദ് ∙ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്ന ഗ്യാൻവാപി മസ്ജിദ് പരിസരത്തു നിത്യാരാധനയ്ക്ക് അനുമതി തേടി ഹിന്ദുവിഭാഗം നൽകിയ ഹർജി നിലനിൽക്കുമെന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. ഹർജിയുടെ സാധുത ചോദ്യം ചെയ്ത് അൻജുമാൻ ഇസ്‍ലാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്. നേരത്തെ, വാരാണസി ജില്ലാ കോടതി ഇതേ ആവശ്യം തള്ളിയിരുന്നു. ഫലത്തിൽ, ജില്ലാ കോടതിയിൽ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ടു നടക്കുന്ന വാദം തുടരും. 

ഗ്യാൻവാപി മസ്ജിദിന്റെ പടിഞ്ഞാറുഭാഗത്തെ മതിലിനോടു ചേർന്നുള്ള ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധന അനുവദിക്കണമെന്നാണ് 5 ഹിന്ദു വനിതകൾ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്. കോടതി നിർദേശപ്രകാരം നേരത്തെ ഗ്യാൻവാപി പള്ളി പരിസരത്തു നടത്തിയ സർവേ സംബന്ധിച്ച കേസുകളും നിലനിൽക്കുന്നുണ്ട്. സർവേയിൽ കണ്ടെത്തിയ കല്ല് ശിവലിംഗമാണെന്ന് ഹിന്ദുവിഭാഗവും ഇതു പള്ളിയുടെ ഭാഗമായിരുന്ന ജലധാരയിലെ കല്ലാണെന്ന് മുസ്‍ലിം വിഭാഗവും വാദിക്കുന്നു.

English Summary : High Court on petition filed by Hindu community seeking permission for daily worship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com