ADVERTISEMENT

മുംബൈ ∙ കുടുംബവഴക്കിനെത്തുടർന്ന് സഹോദരൻ കഴുത്തിൽ കുത്തിയ കത്തിയുമായി ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി സമയത്ത് ചികിത്സ തേടിയ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. നവിമുംബൈ നിവാസിയായ തേജസ് പാട്ടീലാണ് (32) അസാധാരണ മനക്കരുത്തുമായി മരണത്തെ മറികടന്നത്.

ശനിയാഴ്ച ഇളയ സഹോദരൻ മോനിഷ് ആണ് തേജസിനെ കുത്തിയത്. രക്തം വാർന്നൊഴുകുമ്പോഴും ബൈക്കെടുത്ത് പായുകയായിരുന്നു തേജസ്. ഒരു കിലോമീറ്റർ സഞ്ചരിച്ചാണ് ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയയിലൂടെ കത്തി നീക്കം ചെയ്ത ഡോക്ടർമാർ അടിയന്തര ചികിത്സ നൽകി. ആക്രമണം നടത്തിയ മോനിഷിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്. 

English Summary : Young man ride bike with knife stabbed in neck reached hospital and sought treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com