ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ദിനം കേന്ദ്ര സർക്കാർ എംപിമാർക്കു സമ്മാനമായി നൽകിയ ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്, സെക്കുലർ’ എന്നീ വാക്കുകളില്ലെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. വിഷയം അതീവ ഗൗരവമുള്ളതാണെന്നും വാക്കുകൾ ബുദ്ധിപൂർവം ഒഴിവാക്കിയ ബിജെപിയുടെ ലക്ഷ്യങ്ങൾ ദുരൂഹമാണെന്നും ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. 

ആമുഖത്തിൽ ഈ 2 വാക്കുകളില്ലെന്നു സോണിയ ഗാന്ധിയും ചൂണ്ടിക്കാട്ടി. എന്നാൽ, ആമുഖത്തിൽ ഈ വാക്കുകളില്ലാത്ത ഭരണഘടനയുടെ ആദ്യ പതിപ്പാണ് എംപിമാർക്കു നൽകിയതെന്നും ഭരണഘടനാ ഭേദഗതിയിലൂടെ വാക്കുകൾ പിന്നീടാണു ചേർത്തതെന്നും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. 

ഭരണഘടനയുടെ 1976ൽ ഭേദഗതി ചെയ്ത ആമുഖത്തിന്റെ പകർപ്പ്. സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഇതിലുണ്ട്.
ഭരണഘടനയുടെ 1976ൽ ഭേദഗതി ചെയ്ത ആമുഖത്തിന്റെ പകർപ്പ്. സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഇതിലുണ്ട്.

ഭരണഘടനാ ഭേദഗതിയിലൂടെ ‘സോഷ്യലിസ്റ്റ്, സെക്കുലർ’ എന്നീ വാക്കുകൾ ആമുഖത്തിൽ ചേർത്തത് 1976 ലാണ്. ആദ്യത്തേതും 1976 ൽ ഭേദഗതി വരുത്തിയ ശേഷമുള്ളതുമായ രണ്ടു പതിപ്പുകളും എംപിമാർക്കു നൽകിയിരുന്നുവെന്നും  കോൺഗ്രസ് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും ബിജെപി ആരോപിച്ചു.

ഭരണഘടനയുടെ ആദ്യ പതിപ്പിലെ 
ആമുഖത്തിന്റെ പകർപ്പ്. ഇതിൽ 
സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ 
വാക്കുകളില്ല.
ഭരണഘടനയുടെ ആദ്യ പതിപ്പിലെ ആമുഖത്തിന്റെ പകർപ്പ്. ഇതിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകളില്ല.

English Summary:'Secular' and 'socialist' removed from Preamble: Congress Adhir Ranjan Chowdhury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT