ADVERTISEMENT

ന്യൂഡൽഹി ∙ സിഎഎ വിരുദ്ധ സമരത്തിന്റെ മുഖമായി മാറിയിരുന്ന ചന്ദ്രശേഖർ ആസാദ് യുപിയിലെ നഗീന മണ്ഡലത്തിൽ നേടിയ തിളക്കമുള്ള ജയം 2 പേരുടെ ഉറക്കം കെടുത്തും–ബിജെപിയുടെയും ബിഎസ്പിയുടെയും. ചന്ദ്രശേഖർ ലോക്സഭയിലെത്തുമ്പോൾ പ്രതിപക്ഷ നിരയിൽ ശബ്ദത്തിനു കനം കൂടും. സ്വന്തമായി സ്ഥാപിച്ച ആസാദ് സമാജ് പാർട്ടിയുടെ പേരിലാണ് നഗീനയിൽ ചന്ദ്രശേഖർ മത്സരിച്ചത്. ബിജെപിക്കെതിരെ നേർക്കുനേർ പോരാട്ടത്തിൽ ഒന്നരലക്ഷം വോട്ടുകൾക്കായിരുന്നു ജയം.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 2 സർക്കാരുകളുടെയും കടുത്ത വിമർശകനായിരുന്ന ചന്ദ്രശേഖർ ആസാദിനു കോൺഗ്രസുമായി അടുക്കാൻ വൈമുഖ്യമുണ്ടെങ്കിലും പ്രിയങ്ക ഗാന്ധിയോട് അടുപ്പമുണ്ട്.

അതേസമയം, ദലിത് വിഭാഗത്തിൽ വീരപരിവേഷമുള്ള ചന്ദ്രശേഖർ വോട്ടുകൾ ഏകീകരിക്കുന്നതിലും മികവു പുലർത്തി. ഇത് ആശങ്ക നൽകുന്നത് ബിഎസ്പിക്കാണ്. ബിഎസ്പി സ്ഥാപകൻ കാൻഷി റാമിന്റെ ജന്മദിനത്തിൽ ആസാദ് സമാജ് പാർട്ടി പ്രഖ്യാപിച്ച ചന്ദ്രശേഖർ, യുപിയിലെ പുതിയ മായാവതിയാകുമോയെന്നാണ് ഇനി അറിയേണ്ടത്. ചന്ദ്രശേഖർ ജയിച്ച മണ്ഡലത്തിൽ ബിഎസ്പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലഭിച്ചത് ആകെ 13,272 വോട്ട് മാത്രം.

English Summary:

Chandrasekhar Azad victory in Loksabha elections 2024 setback for BJP and BSP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com