ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രമുഖ ചിന്തകൻ നോം ചോംസ്കി നടത്തിയ വിമർശനം ഗവേഷണ പ്രപ്പോസലിൽ ഉൾപ്പെടുത്തിയ പിഎച്ച്ഡി ഗവേഷകന് ഡൽഹിയിലെ സൗത്ത് ഏഷ്യൻ സർവകലാശാലയുടെ കാരണം‌ കാണിക്കൽ നോട്ടിസ്. നോട്ടിസിനു പിന്നാലെ പിഎച്ച്ഡി ഗൈഡും സോഷ്യോളജി അധ്യാപകനുമായ ശശാങ്ക പെരേര രാജിവച്ചു. കശ്മീരുമായി ബന്ധപ്പെട്ടായിരുന്നു ഗവേഷണം.

പിഎച്ച്ഡി ഫീൽഡ് വർക്ക് തുടങ്ങുന്നതിനു മുൻപായി ഗൈഡ്, ഡീൻ, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവയുടെ അനുമതി തേടണമെന്നാണു സർവകാലാശാലയുടെ ചട്ടം. ഇതു പാലിച്ച ഗവേഷക വിദ്യാർഥിക്കാണു കാരണം‌ കാണിക്കൽ നോട്ടിസ്.

നോം ചോംസ്കിയുമായി പിഎച്ച്ഡി വിദ്യാർഥി നടത്തിയ വിഡിയോ അഭിമുഖത്തിൽനിന്നുള്ള ഭാഗമാണ് പ്രപ്പോസലിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ വിഡിയോ യുട്യൂബിലും പോസ്റ്റ് ചെയ്തിരുന്നു.

ഹിന്ദുത്വ വർഗീയതയുമായി ബന്ധപ്പെട്ടായിരുന്നു ചോംസ്കിയുടെ വിമർശനം. ഇത് ഉൾപ്പെടുത്തിയതിന്റെ സാംഗത്യം വിശദീകരിക്കാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഗവേഷക വിദ്യാർഥി ഇതിൽ ഖേദം രേഖപ്പെടുത്തുകയും വിഡിയോ പിൻവലിക്കുകയും ചെയ്തു.

8 സാർക് രാജ്യങ്ങൾ സ്പോൺസർ ചെയ്തതാണ് സൗത്ത് ഏഷ്യൻ സർവകലാശാല. വിദേശകാര്യ മന്ത്രാലയത്തിനാണു ചുമതല. 

English Summary:

Noam Chomsky’s criticism of PM in a PhD proposal: SAU notice to student

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com