(1) ഭീകരാക്രമണത്തെ തുടർന്ന് താജ് മഹൽ പാലസ് ഹോട്ടലിൽ തീ പടർന്നപ്പോൾ. 2008 നവംബറിലെ ചിത്രം. (2) രത്തൻ ടാറ്റ (Photo by INDRANIL MUKHERJEE / AFP)
Mail This Article
×
ADVERTISEMENT
രത്തൻ ടാറ്റയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദിനങ്ങൾ 2008 നവംബറിലായിരുന്നു. ഭീകരാക്രമണത്തിൽ മുംബൈ വിറച്ചു. ടാറ്റയുടെ നിയന്ത്രണത്തിലുള്ള താജ് മഹൽ പാലസ് ഹോട്ടലിൽ കടന്ന ഭീകരർ കണ്ണിൽക്കണ്ടവരെയെല്ലാം വെടിവച്ചു. ഗ്രനേഡെറിഞ്ഞു നാശം വിതച്ചു. 3 ദിവസം നീണ്ട താണ്ഡവം. താജിനുണ്ടായത് 400 കോടി രൂപയുടെ നഷ്ടം. ടാറ്റ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ മുറുകെപ്പിടിച്ചായിരുന്നു താജിലെ ജീവനക്കാർ അതിഥികളെ കാത്തത്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം ജീവൻ പോലും ബലി നൽകി.
അവസാനത്തെ അതിഥിയും രക്ഷപ്പെടുംവരെ തങ്ങൾ ഹോട്ടലിൽ തുടരുമെന്നു പ്രതിജ്ഞയെടുത്തവർ. കത്തിയെരിയുന്ന ഹോട്ടലിനു മുന്നിലെ നടപ്പാതയിൽ ഉലയാതെ രത്തൻ ടാറ്റ നിന്നു. അങ്ങനെ ചെയ്തില്ലെങ്കിലും ആരും കുറ്റപ്പെടുത്തില്ലായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെയെല്ലാം ആശുപത്രിയിൽ സന്ദർശിച്ചു. പ്രിയപ്പെട്ടവരെ നഷ്ടമായവരെ ചേർത്തുപിടിച്ചു. ആക്രമണം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം താജ് പബ്ലിക് സർവീസ് വെൽഫെയർ ട്രസ്റ്റ് രൂപീകരിച്ചു. ഭീകരാക്രമണത്തിന് ഇരയായവർക്കു സഹായമേകുക മാത്രമല്ല, മാനസികമായി കരുത്തേകുകയും പുനരധിവാസം ഉറപ്പാക്കുകയുമായിരുന്നു ലക്ഷ്യം.
‘കരുണ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ. അദ്ദേഹം ഞങ്ങൾക്കു നൽകിയ ഉറപ്പ് വെറും വാഗ്ദാനമായി മാറിയില്ല. അദ്ദേഹം വാക്കു പാലിച്ചു. സത്യം പറഞ്ഞാൽ, അദ്ദേഹം ഞങ്ങൾക്കു മാലാഖയെപ്പോലെയാണ്. ഒരുപാടു ജീവിതങ്ങളിൽ അദ്ദേഹം മാറ്റമുണ്ടാക്കി. ഞങ്ങളുടെ മാത്രമല്ല’– താജിലെ ആക്രമണത്തിൽ ഭർത്താക്കൻമാരെ നഷ്ടമായ സുനു വർഗീസിന്റെയും ആഗ്നസ് മാർട്ടിസിന്റെയും വാക്കുകളാണിത്.
കൊല്ലപ്പെട്ട ഓരോ ജീവനക്കാരന്റെയും കുടുംബത്തിനു 36–85 ലക്ഷം രൂപ നൽകി; വിരമിക്കുന്ന തീയതി വരെ ഓരോ മാസവും പൂർണ ശമ്പളവും. മക്കൾക്ക് ലോകത്തെവിടെയും പഠിക്കാൻ സൗകര്യമൊരുക്കി. കുടുംബാംഗങ്ങൾക്കു ജീവിതാവസാനം വരെ വൈദ്യസഹായം ഉറപ്പാക്കി. താജ് അതിന്റെ പ്രൗഢിയിലേക്ക് ഇരട്ടിത്തിളക്കത്തോടെ തിരിച്ചുവന്നു.
എൻ.ആർ. നാരായണ മൂർത്തിയും രത്തൻ ടാറ്റയും 2020 ജനുവരി 28ലെ ചിത്രം. (PTI Photo/Mitesh Bhuvad)
Ratan Tata , Chairman , Tata Group with newly launched Car Tata Indica Source : The Week
ജയ്പുരിൽ അന്നത്തെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുമായി കൂടിക്കാഴ്ചയ്ക്കെത്തിയ രത്തൻ ടാറ്റ. 2014 ഏപ്രിലിലെ ചിത്രം. (PTI Photo)
രത്തൻ ടാറ്റയും ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനൊപ്പം. (PTI Photo)
രത്തൻ ടാറ്റ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനും. 2009 ജൂലൈ 18ന് മുംബൈയിൽ നടത്തിയ ഇന്ത്യൻ ബിസിനസ് ലീഡേഴ്സ് സമ്മേളനത്തിൽനിന്ന്. (AFP PHOTO/ INDRANIL MUKHERJEE)
Indian businessmen Mukesh Ambani (1L), Ratan Tata (2L), Bollywood actor Aamir Khan (2L) and Chief Minister of Maharashtra Devendra Fadnavis pose for a photograph during a promotional event in Mumbai on January 12, 2018. / AFP PHOTO / Sujit Jaiswal
ടാറ്റ നാനോ കാർ പുറത്തിറക്കുന്ന ചടങ്ങിൽ രത്തൻ ടാറ്റ. 2008 ജനുവരിയിലെ ചിത്രം. (ഫോട്ടോ: അരവിന്ദ് ജെയിൻ ∙ മനോരമ
ടാറ്റ ഗ്രൂപ്പിന്റെ നാഷനൽ ഇൻഡസ്ട്രിയൽ കോൺഫൻസിൽനിന്ന്. (ഫയൽ ചിത്രം: ബി. ജയചന്ദ്രൻ ∙ മനോരമ)
2004ൽ ഡൽഹി പ്രഗതി മൈതാനത്തുനടന്ന ഓട്ടോ എക്പോയിൽ ടാറ്റാ ഇൻഡിഗോ മറീന കാറുമായി രത്തൻ ടാറ്റ. (ഫോട്ടോ: അരവിന്ദ് ജെയിൻ ∙ മനോരമ)
മുതിർന്ന പൗരന്മാർക്കുള്ള ഇന്ത്യയിലെ ആദ്യത്തെ കംപാനിയൻഷിപ് സ്റ്റാർട്ടപ് ‘ഗുഡ് ഫെലോസി’ന്റെ ലോഞ്ചിനെത്തിയ രത്തൻ ടാറ്റ. 2022 ഓഗസ്റ്റ് 16ലെ ചിത്രം. (PTI Photo/Kunal Patil)
സൈറസ് മിസ്ത്രിക്കൊപ്പം രത്തൻ ടാറ്റ. 2012ലെ ചിത്രം. (PTI Photo by Swapan Mahapatra)
മഹാരാഷ്ട്ര സർക്കാരിന്റെ ഉദ്യോഗ് രത്ന പുരസ്കാരം മുംബൈ കൊളാബയിലെ വീട്ടിലെത്തി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രത്തൻ ടാറ്റയ്ക്കു സമ്മാനിക്കുന്ന ചടങ്ങിൽനിന്ന്. (PTI Photo)
മുംബൈയിലെ ചടങ്ങിൽ സംസാരിക്കുന്ന രത്തൻ ടാറ്റ. 2019 ഒക്ടോബർ 15ലെ ചിത്രം. (PTI Photo/Mitesh Bhuvad)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.