ADVERTISEMENT

ബഗോദർ ഒരു കനലാണ്. ജാർഖണ്ഡിൽ സിപിഎമ്മിന്റെയും സിപിഐയുടെയും ചുവപ്പുകൊടികൾ കാണാനാകുന്നിടം. സിപിഐ (എംഎൽ) തുടർച്ചയായി ജയിക്കുന്ന നിയമസഭാ മണ്ഡലം. ബിഹാറിന്റെ ഭാഗമായിരിക്കെ 1990ലാണ് ബഗോദറിൽ പാർട്ടിയുടെ വിജയഗാഥ തുടങ്ങിയത്. 1995ൽ സീറ്റ് നിലനിർത്തി. 2000ൽ ജാർഖണ്ഡ് സംസ്ഥാനം നിലവിൽവന്ന ശേഷവും തുടർച്ചയായി ജയിച്ചു. 2014ൽ തോറ്റെങ്കിലും 2019ൽ മണ്ഡലം തിരിച്ചുപിടിച്ചു. നേരത്തേ ഒറ്റയ്ക്കായിരുന്നു പോരാട്ടമെങ്കിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ ജെഎംഎം–കോൺഗ്രസ് മുന്നണിയിലാണ്. ഇത്തവണ 13 പേർ മത്സരിക്കുന്ന ബഗോദറിൽ സിപിഐ (എംഎൽ) സ്ഥാനാർഥി വിനോദ് കുമാർ സിങ്ങിന്റെ പ്രധാന എതിരാളി ബിജെപിയിലെ നാഗേന്ദ്ര മഹാതോയാണ്.

ബിജെപിയുടെ വിഭാഗീയരാഷ്ട്രീയത്തിനെതിരായാണ് കോൺഗ്രസ്, ജെഎംഎം എന്നിവയുമായി സഖ്യമുണ്ടാക്കിയതെന്ന് വിനോദ് കുമാർ പറഞ്ഞു. 2005, 09, 19 തിരഞ്ഞെടുപ്പുകളിൽ ബഗോദറിൽ വിജയിച്ച വിനോദ്കുമാർ ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു സോഷ്യോളജിയിൽ എംഎ നേടിയയാളാണ്.

ബിജെപി സംസ്ഥാന പ്രസിഡന്റും മുഖ്യമന്ത്രിസ്ഥാനാർഥിയുമായ ബാബുലാൽ മറാൻഡി മത്സരിക്കുന്ന ധൻവറിനു പുറമേ നിർസ, സിന്ദ്രി സീറ്റുകളിലും സിപിഐ (എംഎൽ) പോരാടുന്നുണ്ട്. 2014 ൽ ജയിച്ച മണ്ഡലമാണ് ധൻവർ. ഇത്തവണ 4 സീറ്റിലും വിജയിക്കുമെന്ന് പാർട്ടി പൊളിറ്റ്ബ്യൂറോ അംഗം ജനാർദൻ പ്രസാദ് ‘മനോരമ’യോടു പറഞ്ഞു.

English Summary:

Vinod Kumar Singh CPI ML candidate in Bagodar constituency in Jharkhand Assembly Election 2024

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com