സ്വകാര്യ ബഹിരാകാശ കമ്പനികളുടെ നിയന്ത്രണം: പുതിയ നിയമത്തിനായി കേന്ദ്രസർക്കാർ

Mail This Article
×
ന്യൂഡൽഹി ∙ ബഹിരാകാശ ഗവേഷണ രംഗത്തെ സ്വകാര്യ കമ്പനികളെ നിയന്ത്രണ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രത്യേക നിയമ നിർമാണത്തിനൊരുങ്ങുന്നു. സ്പേസ് ആക്ടിവിറ്റി ബിൽ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സ്വകാര്യ ഉപഗ്രഹങ്ങളുടെ നിർമാണം, വിക്ഷേപണം തുടങ്ങിയവ ബിൽ പരിധിയിൽ വരും.
2014 ൽ ഒന്ന് എന്ന നിലയിൽനിന്ന് 2024 ൽ 266 എണ്ണമായി രാജ്യത്തെ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഉയർന്നു. സർക്കാരിതര സ്ഥാപനങ്ങളുടെ ബഹിരാകാശ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി ഇൻ-സ്പേസ് ഏജൻസി ബഹിരാകാശ പ്രവർത്തനം ആരംഭിച്ചു– മന്ത്രി പറഞ്ഞു.
English Summary:
Regulation of Private Space Companies: Central Government to introduce new law
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.