‘സിയാങ് അണക്കെട്ട് ഇന്ത്യയുടെ സുരക്ഷാ മുൻകരുതൽ; ചൈന വെള്ളം തുറന്നുവിട്ടാലും പ്രളയം ഉണ്ടാകാതെ തടയും’

Mail This Article
ഇറ്റാനഗർ ∙ അരുണാചൽ പ്രദേശിലെ സിയാങ്ങിൽ 1.13 ലക്ഷം കോടി രൂപ ചെലവഴിച്ച് കേന്ദ്രസർക്കാർ നിർമിക്കുന്ന അണക്കെട്ടിന്റെ പ്രധാനലക്ഷ്യം ദേശസുരക്ഷയാണെന്നും വൈദ്യുതോൽപാദനം രണ്ടാമത്തെ ലക്ഷ്യം മാത്രമാണെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി.
ഇന്ത്യയ്ക്കും ബംഗ്ലദേശിനും ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈന 13,700 കോടി ഡോളർ ചെലവഴിച്ച് ലോകത്തെ ഏറ്റവും അണക്കെട്ട് നിർമിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ബ്രഹ്മപുത്ര നദിയുടെ അരുണാചൽപ്രദേശിലെ പേരാണു സിയാങ്.
ഹിമാലയൻ നിരകളിലെ വൻ കൊക്കയോടു ചേർന്ന്, ബ്രഹ്മപുത്ര അരുണാചലിലേക്കു ദിശമാറി ഒഴുകുന്ന ഭാഗത്താണു ചൈന അണക്കെട്ടു നിർമിക്കുന്നത്. ചൈന അണക്കെട്ട് തുറന്നുവിട്ടാലും ഇന്ത്യയുടെ താഴ്‌വരകളിൽ പ്രളയസാധ്യത ലഘൂകരിക്കാൻ സിയാങ് വിവിധോദ്ദേശ്യപദ്ധതി (എസ്‌യുഎംപി) യിലൂടെ സാധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.