ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ ഓഗസ്റ്റ് 5 ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിൽ താനും സഹോദരി രഹാനയും മരണത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വെളിപ്പെടുത്തി. അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഹസീന (77) സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് മരണം കൺമുന്നിൽ കണ്ട അനുഭവം വിവരിച്ചത്. 

20–25 മിനിറ്റ് വൈകിയിരുന്നെങ്കിൽ മരണം ഉറപ്പായിരുന്നു. ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ട വേറെയും സന്ദർഭങ്ങൾ ഓർമിച്ച അവർ ജീവൻ തിരിച്ചുകിട്ടിയതിൽ ദൈവത്തിനു നന്ദി പറഞ്ഞു. ‘‘മഹത്തായ എന്തെങ്കിലും എന്നിൽനിന്നു പ്രതീക്ഷിക്കുന്നതാകാം ദൈവത്തിന്റെ പദ്ധതി. വീടും നാടുമില്ലാതെ ഞാൻ കഷ്ടപ്പെടുകയാണ്. എല്ലാം തീവച്ചുനശിപ്പിച്ചു’’– സംസാരത്തിനിടയിൽ മുൻപ്രധാനമന്ത്രിയുടെ ശബ്ദം ഇടറി. രാഷ്ട്രീയ എതിരാളികൾ തന്നെ വധിക്കാൻ ഗൂഢപദ്ധതി തയാറാക്കുകയാണെന്നും ഹസീന ആരോപിച്ചു. 

English Summary:

Sheikh Hasina: Former Bangladesh Prime Minister Sheikh Hasina revealed that she and her sister Rehana narrowly escaped death in the student-led riots on August 5th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com