മാഘിപൂർണിമ: പുണ്യസ്നാനം നിർവഹിച്ചത് 1.6 കോടി പേർ

Mail This Article
പ്രയാഗ്‌രാജ് ∙ മാഘിപൂർണിമദിനമായ ഇന്നലെ മഹാകുംഭമേളയിൽ 1.6 കോടിയോളം പേർ പുണ്യസ്നാനം നിർവഹിച്ചു. ഒരുമാസം നീണ്ട ‘കൽപവാസ്’ തീർഥാടനത്തിന് സമാപനം കുറിച്ചതോടെ 10 ലക്ഷത്തോളം തീർഥാടകർ ത്രിവേണീസംഗമതീരത്തുനിന്നു മടങ്ങിത്തുടങ്ങി. ഗതാഗതതടസ്സം ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 വരെ 1.59 കോടി തീർഥാടകർ സ്നാനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെയും ഭാര്യയും ഇന്നലെ എത്തിയവരിൽ പെടുന്നു. ലക്നൗവിലെ ഔദ്യോഗിക വസതിയിലിരുന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുലർച്ചെ മുതൽ സജ്ജീകരണങ്ങൾ നിരീക്ഷിച്ചു. തീർഥാടകരുടെ സുരക്ഷയ്ക്കായി ‘ഓപ്പറേഷൻ ചതുർഭുജ്’ എന്ന പദ്ധതിയും ഇന്നലെ നടപ്പാക്കി. ഈ മാസം 26ന് മഹാശിവരാത്രിയോടനുബന്ധിച്ചു നടക്കുന്ന അമൃതസ്നാനത്തോടെ 45 നാൾ നീളുന്ന മഹാകുംഭമേള സമാപിക്കും.
-
Also Read
സ്പാം കോൾ, എസ്എംഎസ്: നടപടിക്ക് 5 ദിനം