ADVERTISEMENT

പ്രയാഗ്‌രാജ് ∙ മാഘിപൂർണിമദിനമായ ഇന്നലെ മഹാകുംഭമേളയിൽ 1.6 കോടിയോളം പേർ പുണ്യസ്നാനം നിർവഹിച്ചു. ഒരുമാസം നീണ്ട ‘കൽപവാസ്’ തീർഥാടനത്തിന് സമാപനം കുറിച്ചതോടെ 10 ലക്ഷത്തോളം തീർഥാടകർ ത്രിവേണീസംഗമതീരത്തുനിന്നു മടങ്ങിത്തുടങ്ങി. ഗതാഗതതടസ്സം ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 വരെ 1.59 കോടി തീർഥാടകർ സ്നാനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെയും ഭാര്യയും ഇന്നലെ എത്തിയവരിൽ പെടുന്നു. ലക്നൗവിലെ ഔദ്യോഗിക വസതിയിലിരുന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുലർച്ചെ മുതൽ സജ്ജീകരണങ്ങൾ നിരീക്ഷിച്ചു. തീർഥാടകരുടെ സുരക്ഷയ്ക്കായി ‘ഓപ്പറേഷൻ ചതുർഭുജ്’ എന്ന പദ്ധതിയും ഇന്നലെ നടപ്പാക്കി. ഈ മാസം 26ന് മഹാശിവരാത്രിയോടനുബന്ധിച്ചു നടക്കുന്ന അമൃതസ്നാനത്തോടെ 45    നാൾ നീളുന്ന മഹാകുംഭമേള സമാപിക്കും.

English Summary:

Maghi Purnima: Maghi Purnima witnessed a record 1.6 crore pilgrims taking a holy bath at the Maha Kumbh Mela in Prayagraj. The event concluded a month-long pilgrimage with special security measures in place.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com