സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനം; ജനറൽ സെക്രട്ടറിയായി ബേബിയോ ധാവ്ളെയോ?

Mail This Article
മധുര ∙ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിയോ അശോക് ധാവ്ളെയോ? കേരളം, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ താൽപര്യമാണു ജയിക്കുന്നതെങ്കിൽ ബേബിക്കാണു സാധ്യത; അല്ലെങ്കിൽ ധാവ്ളെയും. ആന്ധ്രയിൽനിന്നുള്ള ബി.വി.രാഘവുലുവും ബംഗാൾ സെക്രട്ടറി മുഹമ്മദ് സലീമും സാധ്യതാപട്ടികയിലുണ്ടായിരുന്നു. എന്നാൽ, വിശാല മതനിരപേക്ഷ ജനാധിപത്യസഖ്യം വേണമെന്ന നിലപാടിനെ എതിർത്തതും ആന്ധ്ര ഉൾപാർട്ടി പ്രശ്നങ്ങളും രാഘവുലുവിനു പ്രതികൂല ഘടകങ്ങളായി. അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കുന്ന ബംഗാളിൽ ശ്രദ്ധിക്കാനാണു സലീമിനു താൽപര്യം.
ആന്ധ്രയിൽനിന്നുള്ള ബി.വി.രാഘവുലുവും ബംഗാൾ സെക്രട്ടറി മുഹമ്മദ് സലീമും സാധ്യതാപട്ടികയിലുണ്ടായിരുന്നു. എന്നാൽ, വിശാല മതനിരപേക്ഷ ജനാധിപത്യസഖ്യം വേണമെന്ന നിലപാടിനെ എതിർത്തതും ആന്ധ്ര ഉൾപാർട്ടി പ്രശ്നങ്ങളും രാഘവുലുവിനു പ്രതികൂല ഘടകങ്ങളായി. അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കുന്ന ബംഗാളിൽ ശ്രദ്ധിക്കാനാണു സലീമിനു താൽപര്യം.
പൊളിറ്റ് ബ്യൂറോയിൽനിന്നു പ്രായപരിധി കാരണത്താൽ വിരമിക്കുന്നവരിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി എന്നിവരുടെ സേവനം തുടർന്നും പ്രയോജനപ്പെടുത്താൻ എന്തുസംവിധാനമാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്നു വ്യക്തമാകേണ്ടതുണ്ട്. പ്രായപരിധി കഴിഞ്ഞെങ്കിലും മുഖ്യമന്ത്രിയായതിനാൽ പിണറായി വിജയന് പിബിയിൽ തുടരാൻ ഇളവു നൽകും.