ADVERTISEMENT

ന്യൂഡൽഹി ∙ ഭരണഘടനയുടെ 200–ാം വകുപ്പു പ്രകാരം ഗവർണർക്കു വിവേചനാധികാരമില്ലെന്നു വ്യക്തമാക്കിയാണു സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ അധികാരം വീണ്ടും ഉറപ്പിച്ചത്. ‘മന്ത്രിസഭയുടെ ഉപദേശാനുസരണമാണു ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കു സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ല. ബില്ലുകൾ വീറ്റോ ചെയ്യുന്നതിനു ഭരണഘടന അനുവദിക്കുന്നില്ല’ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി.

‘തിരികെ അയച്ച ബില്ലുകൾ മാറ്റമില്ലാതെ നിയമസഭ വീണ്ടും അയച്ചാൽ അതിൽ അനുമതി നൽകണമെന്നു വ്യക്തമാണ്. രണ്ടാമതു ബിൽ സമർപ്പിക്കുമ്പോൾ അതിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ മാത്രമാണ് ഇതിന് അപവാദം’ സുപ്രീം കോടതി വിശദീകരിച്ചു. വകുപ്പിൽ ‘എത്രയും വേഗം’ എന്ന പരാമർശം വ്യക്തമാക്കുന്നതു വിഷയത്തിലെ അടിയന്തര സ്വഭാവമാണെന്നും കോടതി വിലയിരുത്തി. തമിഴ്നാട് സർക്കാർ രണ്ടാമതും ബില്ലുകൾ നൽകിയപ്പോൾ അതു രാഷ്ട്രപതിക്ക് അയച്ച നടപടി നിയമവിരുദ്ധമാണെന്നു കോടതി ഉത്തരവിട്ടത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഗവർണർ അധികാരങ്ങൾ വിനിയോഗിക്കുമ്പോൾ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണു പ്രവർത്തിക്കേണ്ടതെന്നും ഗവർണർക്കു വിവേചനാധികാരമില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും അധികാരത്തെ ബാധിക്കുന്ന ബില്ലുകളുടെ കാര്യത്തിൽ മാത്രമാണ് അപവാദമെന്നും കോടതി വിശദീകരിക്കുന്നു.

English Summary:

Supreme Court: Governor's Powers Limited by Supreme Court Ruling: The Supreme Court has definitively stated that the Governor of a state holds no discretionary power and cannot veto legislation, reaffirming the constitutional requirement for acting on the advice of the Council of Ministers. This decision clarifies the boundaries of gubernatorial authority and ensures adherence to the principles of parliamentary democracy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com