ഇവിഎം ഹാക്കിങ്: തുൾസി ഗബാർഡിന്റെ വാദം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ

Mail This Article
ന്യൂഡൽഹി ∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) ഹാക്ക് ചെയ്യാമെന്ന യുഎസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡിന്റെ വാദം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ തള്ളി. ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ സാധാരണ കാൽക്കുലേറ്ററുകൾ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇവ ഇന്റർനെറ്റ്, വൈഫൈ, ഇൻഫ്രാറെഡ് എന്നിവയുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
-
Also Read
‘ഗൗരവ്’ ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം
വിവിധ ഘട്ടങ്ങളിൽ സുപ്രീം കോടതിയുടെ വരെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമായതാണ് ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ. രാഷ്ട്രീയ പാർട്ടികളും വിവിധ ഘട്ടങ്ങളിൽ ഇവയുടെ പ്രവർത്തനം പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുണ്ട്. വോട്ട് ചെയ്യുമ്പോൾ തന്നെ വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പും കാണാം. 5 കോടിയിലേറെ വിവിപാറ്റ് സ്ലിപ്പുകൾ സ്ഥാനാർഥികൾക്കു മുന്നിൽ പരിശോധിച്ചുറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലെ യന്ത്രങ്ങളിൽ ക്രമക്കേട് നടത്താൻ ആർക്കും കഴിയില്ലെന്നും കമ്മിഷൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.വോട്ടിങ് യന്ത്രങ്ങൾ ഹാക്കിങ്ങിനു വിധേയമാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ യുഎസ് കാബിനറ്റ് കണ്ടെത്തിയെന്നാണ് ഗബാർഡ് പറഞ്ഞത്.