ADVERTISEMENT

ആഗ്ര ∙ ലോകഹൃദയം കവർന്ന ഇന്ത്യൻ നിത്യവിസ്മയം കൺനിറയെ കണ്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സന്ദർശക ഡയറിയിലെഴുതി: ദ് താജ് മഹൽ ഇസ് അമേസിങ്. ജയ്പുരിൽനിന്ന് ഇന്നലെ രാവിലെ 9.15നാണ് വാൻസും ഭാര്യ ഉഷയും മക്കളും ആഗ്ര വിമാനത്താവളത്തിലെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. മക്കളായ വിവേകും യൂവാനും മിറബെലും ഇന്ത്യൻ വേഷത്തിലായിരുന്നു. എല്ലാവരും ഒരു മണിക്കൂറോളം ഇവിടെ ചെലവിട്ടു. പ്രണയത്തിന്റെയും മാനവ വൈഭവത്തിന്റെയും പവിത്രസ്മാരകമായ താജ്മഹൽ ഇന്ത്യയെന്ന മഹത്തായ രാജ്യത്തിനുള്ള പാരിതോഷികമാണെന്ന് വാൻസ് സന്ദർശക ഡയറിയിൽ കുറിച്ചു.

വിമാനത്താവളത്തിൽനിന്ന് താജ്മഹലിലേക്കുള്ള 12 കിലോമീറ്റർ കാറിൽ യാത്രചെയ്ത വാൻസ് കുടുംബത്തെ എതിരേറ്റ് റോഡിന്റെ ഇരുവശങ്ങളിലും സ്കൂൾ വിദ്യാർഥികൾ ഇന്ത്യ, യുഎസ് പതാകകളുമായി നിൽപ്പുണ്ടായിരുന്നു. അലങ്കാരങ്ങൾ നിറഞ്ഞ വഴിയിൽ പലയിടത്തും രംഗോലി ഒരുക്കിയിരുന്നു. താജ് സന്ദർശിച്ച ശേഷം സിറ്റി പാലസിലെത്തി 2 മണിക്കൂർ ചെലവിടാൻ നേരത്തേ തീരുമാനിച്ചിരുന്നതാണെങ്കിലും പിന്നീടു റദ്ദാക്കി. ആഗ്രയിൽനിന്നു ജയ്പുരിലേക്കു തന്നെയാണ് വാൻസ് തിരികെ പോയത്. ഇന്നു രാവിലെ യുഎസിലേക്കു മടങ്ങും. 

English Summary:

JD Vance Family's Indian Adventure: The Taj Mahal captivated US Vice President J.D. Vance and his family during a brief visit to Agra, India. The family, greeted warmly by locals, enjoyed the iconic monument before returning to Jaipur and then the US.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com