ADVERTISEMENT

Q പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റ, ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) പിടിച്ചെടുത്തു?

∙ ലഭ്യമായ വിവരം: ബലൂച് എഴുത്തുകാരൻ മിർ യാർ ബലൂച് ഉൾപ്പെടെയുള്ളവരുടെ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ അല്ലാതെ വിശ്വസനീയ വിവരമില്ല. സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആവശ്യമുയർത്തുന്ന നിരോധിതസംഘടനയായ ബലൂച് ലിബറേഷൻ ആർമിയുടെ താവളമാണിവിടം. പാക്ക് ഭരണകൂടവും സൈന്യവുമായി നിരന്തരം സംഘർഷത്തിലാണ് ബിഎൽഎ.


∙ ഇന്ത്യൻ അധികൃതർ
: പ്രതികരണത്തിനില്ല

പാക്ക് അധികൃതർ
: പ്രതികരിച്ചിട്ടില്ല

Q സുരക്ഷ ശക്തമാക്കുന്നതിന് ഇന്ത്യയിലെ വിമാനത്താവളങ്ങളെല്ലാം അടച്ചു. ട്രെയിൻ സർവീസുകൾ നിർത്തി?

∙ ലഭ്യമായ വിവരം: ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന തുടങ്ങി സംഘർഷമുണ്ടായ ഇടങ്ങളിലെ 24 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. ട്രെയിൻ സർവീസുകൾ സാധാരണപോലെ തുടരും.

∙ ഇന്ത്യൻ അധികൃതർ: വിമാന–ട്രെയിൻ സർവീസുകളിൽ മാറ്റമുണ്ടായാൽ യാത്രികർക്കു സന്ദേശമെത്തും.

Q ജമ്മുവിലെ രജൗറിയിൽ സൈനിക ബ്രിഗേഡിനുനേരെ ചാവേറാക്രമണമുണ്ടായി, ചൗര പോസ്റ്റ് പാക്കിസ്ഥാൻ പിടിച്ചെടുത്തു?

ലഭ്യമായ വിവരം: വ്യാജ വാർത്ത

∙ ഇന്ത്യൻ അധികൃതർ:
പ്രതികരണത്തിനില്ല

Q ഇന്ത്യൻ വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവച്ചുവീഴ്ത്തി?

∙ ലഭ്യമായ വിവരം: വെടിവച്ചു വീഴ്ത്തിയതായി ഫ്രഞ്ച് യുദ്ധവിമാനക്കമ്പനികളിലെ വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. പ്രചരിക്കുന്ന ദൃശ്യങ്ങൾ 2021ൽ പഞ്ചാബിലെ മോഗയിൽ മിഗ് 21 തകർന്നുവീഴുന്നതിന്റേത്.

∙ പാക്ക് അധികൃതർ: വെടിവച്ചിട്ടു. തെളിവ് സമൂഹമാധ്യമങ്ങളിലുണ്ട്, സർക്കാരിന്റെ പക്കലില്ല.

∙ ഇന്ത്യൻ അധികൃതർ: നിഷേധിച്ചു.

Q രാജസ്ഥാനിലെ ജയ്സൽമേറിൽ പാക്ക് യുദ്ധവിമാനങ്ങൾ വെടിവച്ചുവീഴ്ത്തി. 2 പാക്ക് സൈനികർ ഇന്ത്യയുടെ കസ്റ്റഡിയിൽ?

∙ ലഭ്യമായ വിവരം: വ്യാഴാഴ്ച രാത്രി ജയ്സൽമേറിൽ പാക്ക് ഡ്രോൺ ആക്രമണമുണ്ടായി. വിമാനം വെടിവച്ചുവീഴ്ത്തി, സൈനികരെ കസ്റ്റഡിയിലെടുത്തു തുടങ്ങിയ കാര്യങ്ങളിൽ കരസേനയോ വ്യോമസേനയോ പ്രതികരിച്ചിട്ടില്ല.

∙ പാക്ക് അധികൃതർ: സ്ഥിരീകരിച്ചിട്ടില്ല

Q ഇസ്‌ലാമാബാദിൽ പാക്ക് പ്രധാനമന്ത്രിയുടെ വസതിക്കു സമീപം ഇന്ത്യ ആക്രമണം നടത്തി, പാക്ക് പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി, പാക്ക് സൈനിക മേധാവിയെ അറസ്റ്റ് ചെയ്തു?

∙ ലഭ്യമായ വിവരം: പ്രചാരണം വ്യാജം. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ അതിർത്തിക്കുള്ളിൽനിന്നുള്ള ആക്രമണങ്ങളാണ് സേനകൾ നടത്തുന്നത്. ഇന്ത്യൻ സേനകൾ പാക്ക് ഭൂമിയിൽ പ്രവേശിച്ചിട്ടില്ല.

∙ ഇന്ത്യൻ അധികൃതർ: പ്രതികരിച്ചിട്ടില്ല

∙ പാക്ക് അധികൃതർ: നിഷേധിച്ചു

Q പാക്കിസ്ഥാൻ കരസേനാ മേധാവിയെ മാറ്റി?

∙ ലഭ്യമായ വിവരം: ചില വാർത്താ ഏജൻസികൾ നടത്തുന്ന അഭ്യൂഹങ്ങൾ.

∙ പാക്ക് അധികൃതർ: പ്രതികരിച്ചിട്ടില്ല.

Q പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ, ബഗ്ലിഹാർ അണക്കെട്ടുകൾ ഇന്ത്യ തുറന്നുവിട്ടു?

∙ ലഭ്യമായ വിവരം: ഏതാനും ദിവസമായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം ഉൾപ്പെടുന്ന ജമ്മു കശ്മീരിലെ റിയാസിയിൽ കനത്ത മഴയാണ്. അണക്കെട്ട് തുറന്നത് ജലനിരപ്പു നിയന്ത്രിക്കാനുള്ള സ്വാഭാവിക നടപടി.

∙ ഇന്ത്യൻ അധികൃതർ: സിന്ധു നദീജലക്കരാർ മരവിപ്പിച്ചു എന്നതല്ലാതെ മറ്റു നടപടികളുണ്ടായിട്ടില്ല.

∙ പാക്ക് അധികൃതർ: പ്രതികരിച്ചില്ല

Q ശ്രീനഗർ വ്യോമതാവളം പാക്കിസ്ഥാൻ ആക്രമിച്ചു?

∙ ലഭ്യമായ വിവരം: വ്യാഴാഴ്ച രാത്രി 8 മുതൽ വെള്ളിയാഴ്ച പുലർച്ചെ 5 വരെ ജമ്മു കശ്മീരിലെ വ്യോമതാവളങ്ങൾ ലക്ഷ്യമാക്കി പാക്ക് അതിർത്തിയിൽനിന്നു ഡ്രോൺ ആക്രമണമുണ്ടായെങ്കിലും ഇന്ത്യൻ സൈന്യം ഡ്രോണുകൾ തകർത്തു. ശ്രീനഗർ വ്യോമതാവളം ബോംബിട്ടു തകർത്തെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ 2023 ൽ അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിലുണ്ടായ അപകടത്തിന്റേത്.

∙ ഇന്ത്യൻ അധികൃതർ: വ്യോമതാവളങ്ങൾ സുരക്ഷിതം

Q ഇന്ത്യൻ നാവികസേന വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിനെ രംഗത്തിറക്കി കറാച്ചി തുറമുഖം ആക്രമിച്ചു?

∙ ലഭ്യമായ വിവരം: വാർത്ത വ്യാജം. പ്രചരിക്കുന്ന വിഡിയോയിലുള്ളത് യുഎസിലെ ഫിലഡൽഫിയയിലെ വിമാനാപകടത്തിന്റെ ദൃശ്യങ്ങൾ. ഐഎൻഎസ് വിക്രാന്ത് നിലവിൽ അറബിക്കടലിൽ നങ്കൂരമിട്ടിരിക്കുകയാണ്.

∙ ഇന്ത്യൻ അധികൃതർ: പ്രതികരിച്ചിട്ടില്ല

∙ പാക്ക് അധികൃതർ: തുറമുഖം ആക്രമിക്കപ്പെട്ടില്ലെന്ന് വെള്ളിയാഴ്ച പുലർച്ചെ കറാച്ചി പോർട്ട് ട്രസ്റ്റ് പ്രതികരിച്ചു. മണിക്കൂറുകൾക്കുള്ളിൽ, തുറമുഖം ആക്രമണത്തിൽ തകർന്നെന്ന് പോർട്ട് ട്രസ്റ്റിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും തുറമുഖം സുരക്ഷിതമെന്നും ട്രസ്റ്റ് പിന്നാലെ വ്യക്തമാക്കി.

Q അടുത്ത 3 ദിവസം എടിഎമ്മുകൾ അടച്ചിടും?

∙ ലഭ്യമായ വിവരം: വാർത്ത വ്യാജം

Q ഗുജറാത്തിലെ ഹസീറ തുറമുഖം ആക്രമിക്കപ്പെട്ടു?

∙ ലഭ്യമായ വിവരം: വ്യാജ വാർത്ത. പ്രചരിക്കുന്നത് 2021 ജൂലൈ 7ന് എണ്ണ ടാങ്കറിനു തീപിടിച്ചപ്പോഴത്തെ വിഡിയോ.

∙ ഇന്ത്യൻ അധികൃതർ: ഇതു പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കും.

Q കരസേനയുടെ ‘20 രാജ് ബറ്റാലിയൻ’ പോസ്റ്റ് പാക്കിസ്ഥാൻ പിടിച്ചെടുത്തു?

∙ ലഭ്യമായ വിവരം: വാർത്ത വ്യാജം. ‘20 രാജ് ബറ്റാലിയൻ’ എന്നൊരു യൂണിറ്റ് കരസേനയിലില്ല.

Q പഞ്ചാബിലെ ജലന്തറിലുണ്ടായ പാക്ക് ഡ്രോൺ ആക്രമണത്തിൽ ഗോതമ്പുപാടത്തിനു തീപിടിച്ചു?

∙ ലഭ്യമായ വിവരം: വ്യാജ വാർത്ത. ജലന്തർ ജില്ലാ കലക്ടറും നിഷേധിച്ചു. പ്രചരിക്കുന്ന വിഡിയോ 2020 ൽ ലബനനിലെ ബെയ്‌റൂട്ടിൽ നടന്ന സ്‌ഫോടനത്തിന്റേത്.

Q അമൃത്‌സറിലെ സൈനികത്താവളം ബോംബിട്ടു തകർത്തു ?

∙ ലഭ്യമായ വിവരം: വാർത്ത വ്യാജം. പ്രചരിക്കുന്നത് 2024 ൽ ചിലെയിലുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങൾ.

Q പാക്കിസ്ഥാന്റെ സൈനികശക്തിയെ ഇന്ത്യ ഭയക്കണമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ വി.കെ.നാരായൺ നോർത്തേൺ കമാൻഡിലെ ആർമി ഓഫിസർക്കു രഹസ്യ കത്ത് അയച്ചു?

∙ ലഭ്യമായ
വിവരം: കത്ത് വ്യാജം. ഇന്ത്യയുടെ കരസേനാ മേധാവി വി.കെ.നാരായൺ അല്ല.

∙ ഇന്ത്യൻ അധികൃതർ: വാർത്ത വ്യാജം

Q പാക്ക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ യുദ്ധവിമാനം പാക്കിസ്ഥാൻ വെടിവച്ചിട്ടു. ഇന്ത്യൻ പൈലറ്റിനെ പിടികൂടി?

∙ ലഭ്യമായ വിവരം: പ്രചാരണം വ്യാജം. പ്രചരിക്കുന്നത് 2014 ഒക്ടോബർ 14ന് മഹാരാഷ്ട്രയിലെ പുണെ - അഹമ്മദ്നഗർ പാതയ്ക്കു സമീപമുള്ള കുൽവാഡി ഗ്രാമത്തിൽ സുഖോയ് 30 എംകെഐ തകർന്നുവീണ ദൃശ്യങ്ങൾ.

ഷെയർ ചെയ്യുംമുൻപ് യാഥാർഥ്യം അറിയുക

ഇന്ത്യ–പാക്ക് സംഘർഷവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും ഷെയർ ചെയ്യുന്നതിനു മുൻപ് പരിശോധിച്ച് യാഥാർഥ്യം ഉറപ്പാക്കുക. സംശയാസ്പദമായ ഉള്ളടക്കം കണ്ടെത്തുകയാണെങ്കിൽ #PIBFactCheckൽ റിപ്പോർട്ട് ചെയ്യുക.-പ്രസ് ഇൻഫർമേഷൻ ബ്യൂറോ  (പിഐബി)

English Summary:

India-Pakistan Conflict: Exposing the Flood of Fake News on Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com