ADVERTISEMENT

ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങൾക്കു പേരുമാറ്റം നടത്തിയ ചൈനയുടെ നടപടി അസംബന്ധമെന്നു വിശേഷിപ്പിച്ച് ഇന്ത്യ തള്ളി. അരുണാചൽ ഇപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്നും ഈ യാഥാർഥ്യത്തെ മാറ്റാനാവില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞു.  

അരുണാചലിലെ 15 മലകൾ, 2 നദികൾ, ഒരു തടാകം എന്നിവയുൾപ്പെടെ 27 സ്ഥലങ്ങൾക്കു ചൈനീസ് പേരുകൾ നൽകിയ നടപടിയോടാണു കേന്ദ്രസർക്കാരിന്റെ പ്രതികരണം. ചൈനയുടെ ശ്രമങ്ങളെ പൂർണമായും തള്ളിക്കളയുന്നുവെന്നും പേരുമാറ്റം കാരണം യാഥാർഥ്യം മാറുന്നില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇത് അഞ്ചാം തവണയാണു ചൈന അരുണാചലിലെ സ്ഥലങ്ങൾക്കു പുതിയ പേരു നൽകുന്നത്.

English Summary:

Arunachal Pradesh Remains Integral Part of India: MEA Rejects Chinese Renaming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com