ADVERTISEMENT

ന്യൂഡൽഹി ∙ തമിഴ്നാട് ഗവർണർ ആർ.എൻ.രവി ബില്ലുകൾ പിടിച്ചുവച്ചതിനെതിരായ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോടതിയോടു രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങൾ ഇവ:

∙ രാഷ്ട്രപതിയുടെ തീരുമാനത്തിനു സമയപരിധി വയ്ക്കാൻ കോടതിക്കു കഴിയുമോ ?

∙ ബില്ലുകളിൽ ഭരണഘടനാപരമായി എന്തൊക്കെ നടപടികൾ ഗവർണർക്കു സാധ്യമാണ് ?

∙ മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ ഗവർണർക്കു ബാധ്യതയുണ്ടോ ?

∙ ഗവർണറുടെ തീരുമാനം കോടതിക്കു പരിശോധിക്കാമോ ?

∙ ഗവർണറുടെ തീരുമാനം കോടതി പരിശോധിക്കുന്നത് തടയുന്നതാണോ 361–ാം വകുപ്പ് ? (രാഷ്ട്രപതിയും ഗവർണർമാരും കർത്തവ്യത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളിൽ കോടതിയോട് ഉത്തരം പറയേണ്ടതില്ലെന്നാണ് 361–ാം വകുപ്പിൽ പറയുന്നത്).

∙ രാഷ്ട്രപതിക്കും ഗവർണർക്കും ഭരണഘടനയിൽ നിശ്ചയിക്കാത്ത സമയപരിധി കോടതിവിധിയിലൂടെയാകാമോ ?

∙ ബില്ലിൽ തീരുമാനമെടുക്കുംമുൻപ് രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ ?

∙ നിയമം പ്രാബല്യത്തിലാകുംമുൻപ് ഗവർണറുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാമോ ?

∙ ഭരണഘടനാപരമായ അധികാരവും രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഉത്തരവുകളും മാറ്റാൻ 142–ാം വകുപ്പു പ്രകാരമുള്ള അധികാരത്തിലൂടെ സുപ്രീം കോടതിക്കു സാധിക്കുമോ ?

∙ സുപ്രീം കോടതി സവിശേഷാധികാരം പ്രയോഗിക്കുന്നത് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കാര്യത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ ?

∙ നിയമസഭ പാസാക്കിയ ബിൽ ഗവർണറുടെ അനുമതിയില്ലാതെ നിയമമാകുമോ ?

∙ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം 131–ാം വകുപ്പു പ്രകാരമുള്ള ഹർജിയിലൂടെയല്ലാതെ തീർപ്പാക്കാൻ സുപ്രീം കോടതിക്കു ഭരണഘടനാപരമായ വിലക്കുണ്ടോ ?

English Summary:

Governor's Powers Under Scrutiny: President Challenges Supreme Court Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com