ADVERTISEMENT

ന്യൂഡൽഹി∙ ചൈനയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഒത്തൊരുമിച്ച് നിൽക്കുമെന്ന സന്ദേശം ഊട്ടിയുറപ്പിച്ച് യുഎസ് കമ്പനിയിൽനിന്ന് രണ്ടു നിരീക്ഷണ ഡ്രോണുകൾ പാട്ടത്തിനെടുത്ത് ഇന്ത്യൻ നാവികസേന. ഇന്ത്യൻ സമുദ്ര മേഖലയിലെ നിരീക്ഷണത്തിനാണ് ഡ്രോണുകൾ വാങ്ങിയതെങ്കിലും കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലെ (എൽഎസി) നിരീക്ഷണത്തിന് ഉൾപ്പെടെ ഇത് ഉപയോഗിക്കുമെന്നാണ് സൂചന.

ഇന്ത്യ-ചൈന അതിർത്തി സംഘർഷം കണക്കിലെടുത്ത് പ്രതിരോധ മന്ത്രാലയം അനുവദിച്ച അടിയന്തര സംഭരണ അധികാരങ്ങൾ പ്രകാരമാണ് നാവികസേന ഡ്രോണുകൾ പാട്ടത്തിന് എടുത്തത്. നവംബർ ആദ്യം ഡ്രോണുകൾ ഇന്ത്യയിലെത്തിയെന്നും 21ന് നാവികസേനയുടെ ഭാഗമായെന്നും പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 30 മണിക്കൂർ തുടർച്ചയായി പറക്കാൻ സാധിക്കുന്നതാണ് ഡ്രോണുകൾ.

നിലവിൽ ഒരു വർഷത്തേയ്ക്കാണ് ഡ്രോണുകൾ പാട്ടത്തിന് എടുത്തിരിക്കുന്നത്. ഇവയുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അറ്റകുറ്റപണികൾക്കുമായി യുഎസ് കമ്പനിയിലെ ഒരു സംഘവും നേവിയോടൊപ്പമുണ്ട്. ഡ്രോണുകൾ ശേഖരിക്കുന്ന മുഴുവൻ വിവരങ്ങളും ഇന്ത്യയ്ക്ക് സ്വന്തമായിരിക്കും. കിഴക്കൻ ലഡാക്കിലെ ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യയ്ക്ക് പൂർണപിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് യുഎസ് കമ്പനിയുടെ സഹകരണമെന്നും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

English Summary: India Inducts US Predator Drones On Lease, Can Be Flown In Ladakh: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com