കോവിഡ് കാരണം കച്ചവടം കുറഞ്ഞെന്ന് അന്ന് കരഞ്ഞു: പുതിയ റസ്റ്ററന്റുമായി കാന്ത പ്രസാദ്
Mail This Article
ന്യൂഡൽഹി∙ മാളവ്യ നഗറിലെ ‘ബാബാ കാ ധാബ’ ഉടമ കാന്ത പ്രസാദ് പുതിയ റസ്റ്ററന്റ് ആരംഭിച്ചു. മാളവ്യ നഗറിൽ തന്റെ പെട്ടിക്കടയ്ക്കു സമീപമാണ് പുതിയ ഹോട്ടൽ ആരംഭിച്ചത്. രണ്ടു പാചകക്കാരെ നിയമിച്ചതായും പെട്ടിക്കടയിലെ ഹോട്ടൽ തുടർന്നും നടത്തുമെന്നും 80 വയസ്സുകാരനായ കാന്ത പ്രസാദ് പറയുന്നു. വാടക കെട്ടിടത്തിലാണ് പുതിയ റസ്റ്ററന്റ് പ്രവർത്തിക്കുക.
ഒരു മാസം മുൻപാണ് കാന്ത പ്രസാദ് വാർത്തകളിൽ നിറഞ്ഞത്. കോവിഡ് കാരണം കച്ചവടം കുറഞ്ഞെന്ന് പറഞ്ഞ് പെട്ടിക്കടയ്ക്കുള്ളിൽ പൊട്ടിക്കരഞ്ഞ കാന്തയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒട്ടേറെപ്പേരാണ് സഹായവുമായി എത്തിയത്. പലരും ദിവസങ്ങളോളം ബാബയുടെ കടയിലെത്തി ഭക്ഷണം കഴിക്കുകയും ചെയ്തു.
കാന്ത പ്രസാദ് കരയുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ പണം തട്ടിയെടുത്തെന്ന് ആരോപിച്ച് പിന്നീട് കേസുമുണ്ടായി. ആളുകൾ നൽകിയ പണം യൂട്യൂബർ തട്ടിയെടുത്തെന്നാണ് കാന്ത പ്രസാദ് ആരോപിച്ചത്. ചിലർ വധഭീഷണി മുഴക്കിയെന്നും കാന്ത പ്രസാദ് പരാതിപ്പെട്ടിരുന്നു.
English Summary: Baba ka Dhaba' owner Kanta Prasad opens new restaurant