ADVERTISEMENT

ബാലസോര്‍∙ ഒഡീഷയില്‍ 50,000 രൂപയ്ക്ക് വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി മകളെ കൊന്ന കേസില്‍ 58കാരിയായ അമ്മ അറസ്റ്റില്‍. പ്രമോദ് ജന എന്ന വാടകക്കൊലയാളിയും അറസ്റ്റിലായി. മുപ്പത്തിയാറുകരിയായ മകളെ കൊന്ന കേസില്‍ സുകുരി ഗിരി എന്ന സ്ത്രീയാണ് പിടിയിലായത്. 

മകള്‍ ശിബാനി നായിക്ക് അനധികൃത മദ്യ വ്യാപാരം നടത്തിയതിനെ തുടര്‍ന്നാണ് അമ്മയും മകളും തമ്മിലുള്ള ബന്ധം തകര്‍ന്നത്. മകളെ മദ്യക്കച്ചവടത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ സുകുരി പല തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മകളെ കൊല്ലാന്‍ അമ്മ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പ്രമേദ് ജന എന്ന വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി. 50,000 രൂപയ്ക്കാണു കരാര്‍ ഉറപ്പിച്ചത്. 8,000 രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. 

ജനുവരി 12ന് നഗ്രാം ജില്ലയിലെ ഒരു പാലത്തിനടയില്‍നിന്നാണ് ശിബാനിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകളും മൂര്‍ച്ഛയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ശിബാനിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. 

English Summary: Woman Paid ₹ 50,000 To Get Daughter Killed, Arrested: Odisha Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com