ആധിയും വ്യാധിയും മാറ്റാൻ കെട്ടിയാടി മാരിത്തെയ്യങ്ങൾ - ചിത്രക്കാഴ്ച
Mail This Article
×
കണ്ണൂർ∙ ദുരിതമകറ്റാൻ മാടായിക്കാവിന് സമീപം കെട്ടിയാടി മാരിത്തെയ്യങ്ങൾ. കർക്കടകത്തിൽ ആധിയും വ്യാധിയും മാറ്റാനാണ് ഈ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത്. കോവിഡിനെ തുടർന്നു രണ്ട് വർഷം മുടങ്ങിയ മാരി തെയ്യങ്ങൾ ഉറഞ്ഞാടുന്നതു കാണാൻ ഇത്തവണ മാടായിക്കാവ് പരിസരത്ത് ഒട്ടേറെ വിശ്വാസികളെത്തി.
ഉച്ചയ്ക്ക് 1.15 നാണു തെക്കൻ പൊള്ളയുടെ കാർമികത്വത്തിലും തെയ്യം കലാകാരൻ കൊയിലേരിയൻ കുമാരന്റെ മണി മുഴക്കിയുള്ള താളത്തിനു പിന്നാലെ മാരികലുവൻ, മാമാരി കലുവൻ, മാരികലിച്ചി, മാമായ കലിച്ചി, മാരിഗുളികൻ, മാമാരി ഗുളികൻ തെയ്യങ്ങൾ അരങ്ങിലെത്തിയത്. ആവാഹിച്ച് എടുത്ത ശനിയെ കടലിൽ ഒഴുക്കുന്നതോടെയാണു മാരിതെയ്യത്തിന് സമാപനമാവുക.
English Summary: Mari Theyyam at Madayi Kavu - Photo Feature
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.