കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപിന് ഈ മാസം 13 വരെ വിദേശത്തു തുടരാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകി.
പുതിയ സിനിമയുടെ പ്രചാരണത്തിന് ഏപ്രിൽ 25 മുതൽ മേയ് നാലുവരെ വിദേശത്തു പോകാൻ കേസിലെ പ്രതിയായ ദിലീപിനു നേരത്തേ കോടതി അനുമതി നൽകിയിരുന്നു. സമയം നീട്ടി നൽകണമെന്നു കാണിച്ച് അഭിഭാഷകൻ മുഖേന ദിലീപ് അപേക്ഷ നൽകിയതിനെ തുടർന്നാണു 13 വരെ തുടരാൻ അനുവദിച്ചത്.
മേയ് 14 നു കോടതിയിൽ പാസ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചിട്ടുമുണ്ട്. നടിയെ ഉപദ്രവിച്ച കേസിന്റെ വിചാരണ നടപടി തുടങ്ങുന്നതിനായി 21നു കോടതി വീണ്ടും കേസ് പരിഗണിക്കും.