Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലബാറിലെ ക്ഷേത്രങ്ങൾക്കുള്ള സഹായം ഔദാര്യമല്ലെന്ന് എൻഎസ്എസ്

G-Sukumaran-Nair

ചങ്ങനാശേരി ∙ മലബാറിലെ ക്ഷേത്രങ്ങൾക്കുള്ള സർക്കാരിന്റെ സഹായം ഔദാര്യമല്ലെന്നും ഇതേപ്പറ്റി ദേവസ്വം മന്ത്രിയുടെ പ്രസ്താവന അനുചിതവും വർഗീയ സ്പർധ വളർത്താൻ ഉതകുന്നതുമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഹിന്ദുക്കളുടെ മാത്രമല്ല, മറ്റു സമുദായങ്ങളുടെയും നികുതിപ്പണത്തിൽ നിന്നാണു മലബാർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾക്കു ജീർണോദ്ധാരണ സാമ്പത്തിക സഹായം നൽകുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലബാറിലെ ക്ഷേത്രങ്ങൾക്കു ധാരാളം സ്വത്തുക്കൾ ഉണ്ടായിരുന്നു. ഇതെല്ലാം നഷ്ടപരിഹാരം നൽകാതെ സർക്കാർ പിടിച്ചെടുത്തതിനെ തുടർന്ന് ക്ഷേത്രങ്ങൾ സാമ്പത്തികമായി തകർന്നു. ഭൂസ്വത്തുക്കൾ നഷ്ടപ്പെടാത്ത മറ്റു മതങ്ങൾക്കും സാമ്പത്തിക സഹായം സർക്കാർ നൽകുന്നുണ്ട്. അതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. മലബാറിലെ ക്ഷേത്രങ്ങൾക്കും ജീവനക്കാർക്കും സാമ്പത്തിക സഹായം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ഹൈക്കോടതി വിധിയുണ്ടെന്നും സാമ്പത്തിക സഹായം അർഹതപ്പെട്ടതാണെന്നു പറയാൻ കാരണം ഇതാണെന്നും സുകുമാരൻ നായർ പറഞ്ഞു.

related stories