ന്യൂഡൽഹി∙ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അക്രമങ്ങളിൽ രാജ്യത്ത് ഏറ്റവും മുന്നിൽ തെലങ്കാന. കുറവു സിക്കിമിൽ. നാണക്കേടിന്റെ പട്ടികയിൽ കേരളവും ഇടംപിടിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ സ്ത്രീ സുരക്ഷയെക്കുറിച്ചു ‘സേവ് ദ് ചിൽഡ്രൻ’ എന്ന സന്നദ്ധ സംഘടന നടത്തിയ സർവേയിലാണു വിവരങ്ങൾ.
കേന്ദ്രമന്ത്രി ഹർദിപ്സിങ് പുരി റിപ്പോർട്ട് പ്രകാശനം ചെയ്തു. കേരളത്തിലുണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ 5.4 ശതമാനവും സ്ത്രീകൾക്കെതിരെയുള്ളതാണെന്നു റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ 7.6% പെൺകുട്ടികൾ പ്രായപൂർത്തിയാകും മുൻപേ വിവാഹിതരാകുന്നുവെന്ന വിവരവും റിപ്പോർട്ടിലുണ്ട്. 14.3% സ്ത്രീകൾ ഭർത്താവിന്റെ അക്രമങ്ങൾക്ക് ഇരയാകുന്നു.