തിരുവനന്തപുരം∙ ജനദ്രോഹം മുഖമുദ്രയാക്കിയ കേന്ദ്ര സർക്കാരിനു കോടികൾ ചെലവാക്കി നാലാം വാർഷികം ആഘോഷിക്കാൻ അർഹതയില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. മോദി ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിനു തുടക്കം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു.
കർഷകർക്ക് ഉൽപാദനച്ചെലവും 50% ലാഭവും നൽകുമെന്ന പ്രഖ്യാപനം നടപ്പാക്കിയിരുന്നെങ്കിൽ പ്രതിവർഷം 12,000 കർഷകർ ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു. വിള ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം ലഭിച്ചതു കർഷകർക്കല്ല, സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കാണ്. കർഷകർക്ക് ആറായിരം കോടി നഷ്ടപരിഹാരം ലഭിച്ചപ്പോൾ ഇൻഷുറൻസ് കമ്പനികൾക്കു കിട്ടിയതു 14,000 കോടിയാണെന്നു ഹസൻ പറഞ്ഞു.