കൊച്ചി∙ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസ് വിചാരണക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിൽ അനാവശ്യമായി വിചാരണ നീട്ടാനുള്ള ശ്രമങ്ങൾ നടത്താതിരുന്നാൽ സാക്ഷിവിസ്താരം വേഗത്തിൽ പൂർത്തിയാക്കി കേസിൽ വിധിപറയാമെന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിഭാഗത്തെ അറിയിച്ചിരുന്നു.
കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) മാതാവ് കോടതിയിൽ നേരിട്ടു ഹാജരായി മകനു ജാമ്യം അനുവദിക്കണമെന്നു കോടതിയോട് അഭ്യർഥിച്ചിരുന്നു. ഈ സന്ദർഭത്തിലാണു പ്രതിഭാഗം സഹകരിച്ചാൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാമെന്നു കോടതി അറിയിച്ചത്.