തിരുവനന്തപുരം∙ മഴക്കെടുതികളിൽ കേരളത്തിൽ മരണം 63 ആയി. മൂന്നുപേരെ കാണാതായി. 15 പേർ പരുക്കേറ്റു ചികിൽസയിലാണ്. 256 വീടുകൾ പൂർണമായും 7140 വീടുകൾ ഭാഗികമായും തകർന്നു. ഇതുവരെ 90 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ആലപ്പുഴ, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി 34 ദുരിതാശ്വാസക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1135 കുടുംബങ്ങൾ ക്യാംപുകളിലുണ്ട്. 7703 ഹെക്ടർ കൃഷി നശിച്ചു. ശക്തി കുറഞ്ഞെങ്കിലും 24 വരെ വ്യാപകമായി മഴ പെയ്യുമെന്നാണു കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തൽ.
Advertisement