ശ്രീകണ്ഠപുരം∙ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ അവസാനിപ്പിച്ച ദാസ്യപ്പണിയാണ് പൊലീസിൽ ഇപ്പോഴും തുടരുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ക്യാംപ് ഫോളോവേഴ്സിന്റെ ദാസ്യപ്പണി നിർത്തിക്കാനും നിയമനം പിഎസ്‌സിക്കു വിടാനുമാണ് അന്നു തീരുമാനിച്ചത്. ഇത്രയും വർഷം കഴിഞ്ഞിട്ടും അതു നടപ്പായില്ല. ബ്രിട്ടിഷുകാരുടെ കാലത്തെ രീതിയാണു കേരള പൊലീസ് ഇന്നും തുടരുന്നത്. ദാസ്യപ്പണിയും അതിന്റെ ഭാഗമായി വന്നതാണെന്നും കാനം പറഞ്ഞു.
Advertisement