കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിൽ നടൻ ദിലീപ് പ്രതിയായ കേസിന്റെ വിചാരണയ്ക്കു പ്രത്യേക കോടതി വേണമെന്ന നടിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞു. കേസിന്റെ വിചാരണയ്ക്കു വനിതാ ജഡ്ജി വേണമെന്നും കഴിയുമെങ്കിൽ തുടർ നടപടികൾ തൃശൂരിലെ ഉചിതമായ കോടതിയിലേക്കു മാറ്റണമെന്നും ഹർജിക്കാരി അപേക്ഷിച്ചിട്ടുണ്ട്.
ഇന്നലെ ഹർജി പരിഗണിച്ചപ്പോഴാണ്, പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിൽ സർക്കാരിന്റെ അഭിപ്രായം ബോധിപ്പിക്കാൻ കോടതി നിർദേശിച്ചത്. ഇതേ ആവശ്യം ഉന്നയിച്ചു നടി നൽകിയ ഹർജി, എറണാകുളം ജില്ലയിൽ വനിതാ ജഡ്‌ജിമാരില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചു പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇൗ സാഹചര്യത്തിലാണു കേസിന്റെ വിചാരണ തൃശൂർ സെഷൻസ് പരിധിയിലെ ഉചിതമായ കോടതിയിലേക്കു മാറ്റണമെന്ന ആവശ്യം നടി മുന്നോട്ടുവച്ചത്.