കൊച്ചി ∙ അഭിമന്യു വധക്കേസിലെ 24-ാം പ്രതി മട്ടാഞ്ചേരി ഈരവേലി നെട്ടേപ്പറമ്പിൽ നജീബിനെ ഈ മാസം 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റു രണ്ടു പ്രതികളായ ചളിക്കവട്ടം കണിയാവേലി വാക്കാട്ട് അനൂബ്, തോപ്പുംപടി കളത്തിങ്കൽ നിസാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ഇവരെ നേരത്തേ ഒരു തവണ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം തിരികെ റിമാൻഡ് ചെയ്തതാണ്. എന്നാൽ ഇരുവരെയും 21നു രാവിലെ മുതൽ വൈകിട്ടു നാലുവരെ എറണാകുളം സബ് ജയിലിൽ ചോദ്യം ചെയ്യാൻ പൊലീസിന് അനുമതി ലഭിച്ചു. നജീബിന്റെ കസ്റ്റഡി കാലയളവിൽ ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനു നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ദിവസവും വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
മുഖ്യ പ്രതി മുഹമ്മദിനെയും (മുന്നിൽ) മറ്റൊരു പ്രതിയായ നജീബിനെയും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽനിന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നു.
Advertisement