Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാർ: ആരോപണം വീണ്ടും തള്ളി തമിഴ്നാട്

Edappadi K. Palaniswami

ചെന്നൈ∙ പെരിയാറിൽ വെള്ളപ്പൊക്കമുണ്ടാകാനുള്ള കാരണം മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു വിട്ടതാണെന്ന കേരളത്തിന്റെ വാദം വീണ്ടും തള്ളി തമിഴ്നാട്. കേരളം ഈ ആരോപണം ആവർത്തിച്ച് ഉന്നയിക്കുന്നത് അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുന്നതു തടയാനാണെന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി പറഞ്ഞു. 

  മുല്ലപ്പെരിയാർ തുറക്കുന്നതിന് ഒരാഴ്ച മുൻപുതന്നെ പെരിയാറിൽ വെള്ളപ്പൊക്കമുണ്ടായി. മതിയായ മുന്നറിയിപ്പുകൾ നൽകിയാണു അണക്കെട്ട് തുറന്നത്. അണക്കെട്ട് ബലപ്പെടുത്തിയാൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്താമെന്നു സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഈ ജോലികൾ പുരോഗമിക്കുന്നു. കോടതി അനുമതി ലഭിച്ചാൽ ജലനിരപ്പ് 152 അടിയാക്കുമെന്നും എടപ്പാടി പറഞ്ഞു.