തിരുവനന്തപുരം∙ ശാസ്ത്രജ്ഞൻമാർക്കെതിരെയുള്ള കേസുകൾ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ ജി.മാധവൻനായർ. ശാസ്ത്രജ്ഞർക്കു വേണ്ടത്ര പരിരക്ഷ സർക്കാർ നൽകുന്നില്ല. നമ്പി നാരായണന്റേതു സത്യത്തിന്റെ വിജയം. അദ്ദേഹം ഏറെനാൾ മാനഹാനി നേരിട്ടു. അദ്ദേഹം അനുഭവിച്ചതു വച്ചു നോക്കുമ്പോൾ 50 ലക്ഷത്തിന്റെ നഷ്ടപരിഹാരം ഒന്നുമല്ല. ജീവിതം, കരിയർ എല്ലാം ഇല്ലാതായി. ഒരുപാടു സാമ്പത്തിക നഷ്ടം സഹിച്ചു. നമ്പി നാരായണൻ സർവീസിൽ ഉണ്ടായിരുന്നെങ്കിൽ നാലു വർഷം മുൻപേ ക്രയോജനിക് സാങ്കേതികവിദ്യ വരുമായിരുന്നുവെന്നും മാധവൻ നായർ പറഞ്ഞു.
Advertisement