തിരുവനന്തപുരം∙ ഏതു സമയത്തു സ്വന്തം കസേര മറ്റൊരാൾക്കു മാറിക്കൊടുക്കേണ്ടി വരുമെന്ന ശങ്കയിൽ ഒന്നരവർഷം. എങ്കിലും കെപിസിസി പ്രസിഡന്റ് പദത്തിൽ നിന്നൊഴിയുമ്പോൾ എം.എം.ഹസനു പരാതികളില്ല. ‘സംതൃപ്തിയോടെയാണ് ഇറങ്ങുന്നത്. എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. എല്ലാവരും കലവറയില്ലാത്ത പിന്തുണ തന്നു’– വിടവാങ്ങൽ വേളയിൽ ഹസൻ പറഞ്ഞു. വി.എം.സുധീരൻ പെട്ടെന്നു രാജിവച്ചതിനെത്തുടർന്ന് 2017 മാർച്ച് 25നാണ് സീനിയർ വൈസ് പ്രസിഡന്റായ ഹസനു കെപിസിസി പ്രസിഡന്റിന്റെ ചുമതല ലഭിക്കുന്നത്.
‘കോൺഗ്രസിൽ ഗ്രൂപ്പ് ഒരു യാഥാർഥ്യമാണ്. എങ്കിലും ഗ്രൂപ്പ് അതിപ്രസരമില്ലാതെ നോക്കി. മുല്ലപ്പള്ളിക്കും അതിനു കഴിയുമെന്നു കരുതുന്നു’– ഹസൻ പറഞ്ഞു.