Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാരക്കേസ്: സിബി മാത്യൂസ് തന്നെ പറയണമെന്നു നമ്പി നാരായണൻ

Nambi-Narayanan കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുന്ന നമ്പി നാരായണൻ. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ ചാരക്കേസ് ഉണ്ടായത് എങ്ങനെയെന്നു പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യൂസ് ആണെന്നു നമ്പി നാരായണൻ. ഇല്ലാത്ത സാങ്കേതികവിദ്യ വിൽക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം.

ആദ്യം കുറ്റവാളിയാക്കേണ്ടയാളെ കണ്ടെത്തുക, അതു കഴിഞ്ഞു കുറ്റമുണ്ടാക്കുക, പിന്നെ അതിനെല്ലാം കൃത്രിമ തെളിവുണ്ടാക്കുക– ഇതാണ് അന്വേഷണ സംഘം ചെയ്തതെന്നു നമ്പി നാരായണൻ ആരോപിച്ചു.

രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം ചാരക്കേസിനു കാരണമായിട്ടുണ്ട്. കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു താഴെയിറക്കാൻ ലക്ഷ്യമിട്ടവരോ, ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യ സ്വന്തമാക്കരുതെന്ന് ആഗ്രഹിച്ചവരോ ആകാം ചാരക്കേസിനു പിന്നിൽ. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അതു കണ്ടെത്തുമെന്നാണു പ്രതീക്ഷ. – നമ്പി നാരായണൻ പറഞ്ഞു.