കോട്ടയം∙ ഹൈക്കോടതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ മുൻകൂർ ജാമ്യഹർജി അദ്ദേഹത്തിന്റെ അറസ്റ്റോടെ അസാധുവായി. പാലാ മജിസ്ട്രേട്ട് കോടതി, ജില്ലാ സെഷൻസ് കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ എവിടെയെങ്കിലും ജാമ്യാപേക്ഷ നൽകുകയാണ് അടുത്ത വഴി. അതിനുള്ള നീക്കം ആരംഭിച്ചു.
പൊലീസ് കസ്റ്റഡിയിലായ ബിഷപ്പിന്റെ മുൻമൊഴികളിലെ വൈരുധ്യം നീക്കാൻ വീണ്ടും ചോദ്യം ചെയ്യും. നാടുകുന്ന് സെന്റ് ഫ്രാൻസിസ് ഹോമിൽ തെളിവെടുപ്പും നടത്തും. കോട്ടയം പൊലീസ് ക്ലബ്ബിലാണു ബിഷപ്പിനെ താമസിപ്പിക്കുക. കസ്റ്റഡി തീരുന്നതോടെ ജയിലിലേക്കു മാറ്റും.