തൃശൂർ∙ സദുദ്ദേശ്യത്തോടെ നാലു കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധർ ആ സമരത്തെ ഉപയോഗപ്പെടുത്തുകയായിരുന്നെന്നും ഇടതു സർക്കാരിനെതിരായ എല്ലാ സമരത്തിലും എത്തുന്ന ഇവർ ഒരു മൊബൈൽ സമരവേദിയായി മാറിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
അഴീക്കോടൻ അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ചു സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് കോടിയേരി ഇതു സംബന്ധിച്ച തന്റെ കഴിഞ്ഞ രണ്ടു ദിവസത്തെ പ്രസ്താവനകളിൽ വ്യക്തത വരുത്തിയത്.
കന്യാസ്ത്രീകളെ ഉപയോഗപ്പെടുത്തിയുള്ള സമരകോലാഹലങ്ങൾ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതു തന്നെയായിരുന്നു. വേറൊരു സർക്കാണ് കേരളം ഭരിക്കുന്നതെങ്കിലും സാലറി ചാലഞ്ച് പോലുള്ള ആശയങ്ങൾ വിജയിപ്പിക്കാൻ സിപിഎം കൂടെ നിൽക്കുമായിരുന്നു.
സംഭാവന നൽകുന്നതിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്ന രാഷ്ട്രീയ പാപ്പരത്തം ചിലർ കാണിക്കുന്നുണ്ട്. അത് തിരുത്തണം. അദ്ദേഹം പറഞ്ഞു.