കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ വധിച്ച കേസിലെ രണ്ടാം പ്രതി ആരിഫ് ബിൻ സലീമിനെ എറണാകുളം മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ആലുവ ചുണങ്ങംവേലി സ്വദേശിയായ ആരിഫ് ബിൻ സലീമിനെ കണ്ടെത്താൻ അന്വേഷണസംഘം തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
അറസ്റ്റിനു ശേഷം കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ ഇന്നലെ വീണ്ടും കോടതിയിൽ ഹാജരാക്കി. അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ചോദ്യം ചെയ്യലിൽ പൊലീസിനു ലഭിച്ചു.
ആരിഫ് ബിൻ സലീമിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങളോടെ കുറ്റപത്രം ഇന്നു സമർപ്പിക്കാൻ അന്വേഷണസംഘത്തിനു കഴിഞ്ഞേക്കും.