പാലക്കാട് ∙ പി.കെ. ശശി എംഎൽഎയ്ക്ക് എതിരായ പരാതിയിൽ പാർട്ടി നടപടി തൃപ്തികരമല്ലെങ്കിൽ യുവതി കോടതിയെ സമീപിക്കുമെന്നു സൂചന. പൊലീസിനെ സമീപിച്ചാലും അന്വേഷണം അട്ടിമറിക്കാൻ കഴിയുമെന്നാണു യുവതിയെ പിന്തുണയ്ക്കുന്നവർ കരുതുന്നത്.
അതിനാൽ കോടതിയിൽ വകുപ്പ് 164 പ്രകാരം രഹസ്യമൊഴി നൽകാനാണു നീക്കം. പരാതി ഗുരുതരമാണെന്നു കണ്ടെത്തിയിട്ടും പാർട്ടി കമ്മിഷൻ റിപ്പോർട്ട് നൽകാൻ വൈകുന്നതും അന്വേഷണ കമ്മിഷൻ അംഗമായ മന്ത്രി എ.കെ. ബാലൻ പി.കെ.ശശിക്കൊപ്പം വേദി പങ്കിട്ടതും നടപടി ദുർബലമാകുമെന്നതിന്റെ സൂചനയായാണു കാണുന്നത്.