ഗുരുവായൂർ ∙ ആക്ടിവിസ്റ്റുകളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഗൂഢമായ ഉദ്ദേശ്യത്തോടെ ശബരിമലയിൽ എത്തുന്ന കൂട്ടരെയാണ് ആക്ടിവിസ്റ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവരുടെ ബലം കാണിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റാൻ അനുവദിക്കില്ല. എന്നാൽ യഥാർഥ ഭക്തർക്കു പരിരക്ഷ നൽകുകയും ചെയ്യും.
ചിത്തിര ആട്ടവിശേഷമെന്നതു ഭക്തർ കൂടുതലായി വരുന്ന ഒരു ഉത്സവമല്ല. മാധ്യമങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു വലിയ പ്രാധാന്യം നൽകുന്നു. ഈ സമയത്തു ശബരിമലയിൽ പ്രവേശിക്കാനായി യുവതികൾ ആരും എത്തിയിട്ടില്ലെന്നാണു വിവരം – അദ്ദേഹം പറഞ്ഞു.