Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെടുങ്കണ്ടത്ത് പട്ടാപ്പകൽ 15 പവൻ കവർന്നു

Representational image Representational image

നെടുങ്കണ്ടം ∙ മുണ്ടിയെരുമയ്ക്ക് സമീപം കല്ലുമ്മേക്കല്ലിൽ പട്ടാപ്പകൽ രണ്ടു വീടുകൾ കുത്തിത്തുറന്ന് 3.50 ലക്ഷം രൂപയുടെ സ്വർണവും 7000 രൂപയും കവർന്നു. പണമടങ്ങിയ പഴ്സും നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12നും ഒന്നിനുമിടയിലായിരുന്നു മോഷണം. കല്ലുമ്മേക്കൽ കല്ലടപുത്തൻ വീട്ടിൽ ഓമനക്കുട്ടൻ, പുത്തൻവീട്ടിൽ വിനോദ്കുമാർ എന്നിവരുടെ വീടുകളിലാണു മോഷണം.

ഓമനക്കുട്ടന്റെ വീട്ടിൽനിന്ന് ഒരു പവനും 1000 രൂപയും, വിനോദ്കുമാറിന്റെ വീട്ടിൽനിന്ന് 14 പവനും 6000 രൂപയുമാണ്  പോയത്. വീട്ടുകാർ ജോലിക്കായി പുറത്തുപോയ സമയത്താണ് സംഭവം. മോഷണം നടക്കുന്നതിനിടെയാണ് ഓമനക്കുട്ടൻ  ഉച്ചഭക്ഷണം കഴിക്കാൻ  എത്തിയത്. ശബ്ദം കേട്ടതോടെ കള്ളൻ കടന്നു. ആളെക്കുട്ടി പരിസരത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കള്ളൻ വിനോദിന്റെ വീട്ടിലെത്തി മോഷ്ടിച്ചത്. വീടിനുള്ളിൽ കയറി താക്കോൽ കണ്ടെത്തി  മുറികൾ തുറന്നാണ് മോഷണം. പൊലീസെത്തി പരിശോധന നടത്തി. വീടുകളുടെ അടുക്കള ഭാഗത്തെ കതക് കമ്പിപ്പാരയ്ക്ക് കുത്തിപ്പൊളിച്ചാണ് അകത്തു കടന്നതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

related stories